ജ്യോതിഷരത്നം പവിത്രൻ തിരുമേനി
Jyothisharathnam Pavithran Thirumeni | Author : Spulber
( കഴിഞ്ഞ കഥ അത്ര ശരിയായില്ലെന്ന് തോന്നുന്നു.. ചെലത് ശരിയാവും, ചെലത് ശരിയാവൂല..ഇത് ശരിയായോ ആവോ..?)
✍️… അന്നത്തെ അവസാനം വന്ന ആളും തിരിച്ച് പോയതോടെ പവിത്രൻ തിരുമേനി പണപ്പെട്ടി അടുത്തേക്ക് നീക്കിവെച്ചു.. അത് തുറന്ന് നോക്കിയ അയാളുടെ കണ്ണുകൾ തിളങ്ങി.. അഞ്ഞൂറിന്റെ നോട്ടുകൾ മാത്രം..
ഇന്നേതായാലും ഒരു ദരിദ്രവാസി പോലും വന്നിട്ടില്ല..അയാൾ പണപ്പെട്ടിയിൽ കയ്യിട്ട് ഒരു പിടി നോട്ട് വാരി മണത്തു..
വല്ലാത്തൊരു ലഹരി തോന്നി അയാൾക്ക്..കറൻസി മണക്കുന്നത് അയാൾക്കൊരു ലഹരിയാണ്.. വാതിൽ തുറന്ന് ശിഷ്യൻ കുഞ്ഞാപ്പു വരുന്നത് കണ്ട് പവിത്രൻ വേഗം പണപ്പെട്ടിയടച്ചു..
“ ഉം… എന്താ കുഞ്ഞാപ്പൂ… ?”..
“തിരുമേനീ… ഒരാള് കൂടി വന്നിട്ടുണ്ട്…”..
“ഇനി നടക്കില്ലാന്ന് നിനക്കറിഞ്ഞൂടെ കുഞ്ഞാപ്പൂ… അവരോട് നാളെ വരാൻ പറയ്… “..
“ അത്… തിരുമേനീ… അവര് ഒത്തിരി ദൂരേന്ന് വരുന്നവരാ… “..
കുഞ്ഞാപ്പു തല ചൊറിഞ്ഞു..
“ദേവീ… അടിയനോട് അനിഷ്ടമൊന്നും തോന്നരുത്… അടിയനെ പ്രതീക്ഷിച്ച് വന്നവരായത് കൊണ്ട് മടക്കി വിടാനും കഴിയില്ല… പൊറുക്കണം… “..
തിരുമേനിയൊന്ന് തൊഴുത് പ്രാർത്ഥിച്ചു.. പിന്നെ കുഞ്ഞാപ്പൂനെ നോക്കി..
“വിളിച്ചോളൂ… “..
അയാൾ കണ്ണടച്ചിരുന്നു..ഒരു വശ്യസുഗന്ധം നാസാന്ധ്രങ്ങളിലേക്ക് തുളഞ്ഞ് കയറിയ തിരുമേനി പതിയെ കണ്ണ് തുറന്നു..ഒരു ദേവീചൈതന്യം മുറിയിൽ നിറഞ്ഞതായാണ് ആദ്യം അയാൾക്ക് തോന്നിയത്..അഭൗമമായൊരു പ്രകാശം തന്റെ കണ്ണിലേക്ക് അടിച്ച് കയറിയതായും അയാൾക്കനുഭവപ്പെട്ടു..