യമുന എഴുതിക്കൊടുത്ത അഡ്രസ് നോക്കിയാണവർ പോകുന്നത്..ഒന്ന് രണ്ടാൾക്കാരോട് ചോദിച്ച് അവളുടെ വീട്ടിലേക്കുള്ള ഇടറോട്ടിലേക്കിറങ്ങുമ്പോൾ ചെറുതായി ഇരുട്ട് മൂടിത്തുടങ്ങിയിരുന്നു.. ചോദിച്ചവർ പറഞ്ഞ ലക്ഷണങ്ങളുള്ള ഒരു വീടിന് മുന്നിൽ കുഞ്ഞാപ്പു വണ്ടി നിർത്തി..
“ആശാനേ..
ഇതാണെന്ന് തോന്നുന്നു… “..
“ഉം… ഗേറ്റ് തുറന്ന് വെച്ചിട്ടുണ്ട്… അകത്തേക്ക് കേറ്റിക്കോ… “…
കുഞ്ഞാപ്പു വണ്ടി അകത്തേക്ക് കയറ്റി..
തുറന്നിട്ട മുൻവാതിലിലൂടെ യമുന പുറത്തേക്കിറങ്ങുന്നത് രണ്ടാളും കാറിലിരുന്ന് കണ്ടു..വണ്ടി നിർത്തി രണ്ടാളും പുറത്തേക്കിറങ്ങി.. യമുന കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ പവിത്രൻ കൈ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ഉറക്കെ ഒരു മന്ത്രമുരുവിട്ടു.. പിന്നെ സഞ്ചിയിൽ നിന്ന് കുറച്ച് ഭസ്മം വാരി നാല് ദിക്കിലേക്കും എറിഞ്ഞു.. പിന്നെയാണയാൾ യമുനയെ നോക്കിയത്.. യമുന തൊഴുകയ്യോടെ അവരെ സ്വീകരിച്ച് ഹാളിലേക്കിരുത്തി..
“വേറാരെയും വിളിച്ചിട്ടില്ലല്ലോ…?”..
സോഫയിലേക്കിരുന്ന് കൊണ്ട് പവിത്രൻ ചോദിച്ചു..
“ഇല്ല തിരുമേനീ…”..
“ എന്നാ പോയി ആ ഗേറ്റടച്ച് പൂട്ടിയിട്ട് വരിക… പൂജക്കിടയിൽ ആരേലും വന്നാ അത് ബുദ്ധിമുട്ടാവും…”..
യമുന വേഗം ഗേറ്റിനടുത്തേക്ക് പോയി..
“എന്റാശാനേ… ആ ചരക്കിപ്പോ കുളിച്ചിട്ടേ ഉള്ളൂ… മുടിയിലൊക്കെ നനവിറ്റുന്നത് കണ്ടില്ലേ… ?..
അവൾക്ക് പിന്നെയും സൗന്ദര്യം കൂടിയോ ആശാനേ… ?”..
കുഞ്ഞാപ്പു ഞെളിപിരി കൊണ്ടു..