തൊഴുകയ്യോടെ ഒരു സ്ത്രീയും പുരുഷനും നിൽക്കുന്നു..എങ്കിലും പുരുഷനെ അയാൾ കണ്ടതേ ഇല്ല.. പൊൻതിരിയിട്ട് കത്തിച്ച് വെച്ച നിലവിളക്ക് പോലെ മുന്നിൽ ജ്വലിച്ച് നിൽക്കുന്ന സ്ത്രീരൂപം മാത്രമാണയാൾ കണ്ടത്..
“ഇരുന്നോളൂ…”..
തിരുമേനിയുടെ ശബ്ദം പതിവില്ലാതെ വിറച്ചു..ആ സ്ത്രീയും പുരുഷനും നിലത്ത് വിരിച്ച പുൽപായയിലേക്കിരുന്നു.. അവരുടെ പിന്നിൽ പുന്നെല്ല് കണ്ട എലിയെപ്പോലെ നിൽക്കുന്ന കുഞ്ഞാപ്പൂനെ തിരുമേനി താക്കീതോടെ ഒന്ന് നോക്കി..ആ സ്ത്രീയുടെ പിൻഭാഗത്തേക്ക് ഒന്നുകൂടി നോക്കി കുഞ്ഞാപ്പു പുറത്തേക്കിറങ്ങി വാതിൽ ചാരി..
“ കുറച്ച് ദൂരേന്നാണ് വരവ് അല്ലേ… ?.
നോമിനെ കണ്ട് പിടിക്കാനും അൽപം ക്ലേശിച്ചു…”..
അവർ രണ്ടാളും അമ്പരപ്പോടെ തലയാട്ടി..
“ബിസിനസിൽ തകർച്ചയാണല്ലോ കാണുന്നത്… കടം കുമിഞ്ഞ് കൂടുകയാണ്…”..
പവിത്രൻ തിരുമേനി പ്രവചനം വാരി വിതറുകയാണ്.. ഇത് പോലെ പലരേയും കണ്ടവനാണ് തിരുമേനി.. അവർ ദൂരെ ദിക്കിൽ നിന്നാണ് വരുന്നതെന്ന് നേരത്തെ കുഞ്ഞാപ്പു പറഞ്ഞതാണ്.. നേരം ഇത്രയായതിൽ നിന്ന് തന്നെ മനസിലാക്കാം അവർ തന്നെത്തേടി കുറേ അലഞ്ഞിട്ടുണ്ടെന്ന്..
അവരുടെ വേഷം നല്ല ആഡംബര പൂർണമാണ്.. പുരുഷൻ അൽപം ക്ഷീണിച്ചിട്ടുണ്ടെങ്കിലും സ്ത്രീ വെട്ടിത്തിളങ്ങുകയാണ്.. വിലകൂടിയ പട്ടുസാരിയിൽ പൊതിഞ്ഞ ദേഹം നെയ് കൊഴുപ്പുള്ളതാണ്.. സാമ്പത്തികമായി എന്തോ ക്ഷീണം പുരുഷനിലുണ്ട്.. ഭർത്താവിന്റെ അവസ്ഥ മനസിലാക്കി ജീവിക്കുന്ന ഒരു ഭാര്യയല്ലിവൾ..