മുറിയിലെത്തിയ യമുന പറഞ്ഞു.
“പുറത്തൂന്ന് ഒന്നും പതിവില്ല… ഏതായാലും ഓരോ ചായയെടുത്തോളൂ… “..
യമുന താഴേക്ക് പോയി.. അടുക്കളയിലെത്തിയ യമുന ഒന്ന് ദീർഘനിശ്വാസമെടുത്തു.. താനൊരു മണ്ടത്തരം കാട്ടിയോ എന്നൊരു സന്ദേഹമവൾക്കുണ്ടായി.. ഭർത്താവില്ലാത്ത നേരത്ത്,അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ രണ്ടപരിചതരെയാണ് താൻ വീട്ടിൽ കയറ്റിയിരിക്കുന്നത്..എന്തിന്റെ പേരിലായാലും താനീ കാട്ടിയത് ഒരു സാഹസമല്ലേ..ഒരൊത്തവണ മാത്രം കണ്ട അവരെ എന്തടിസ്ഥാനത്തിലാണ് താൻ വിശ്വസിക്കുക..?.
വേണ്ടായിരുന്നു..
ചായയിടുമ്പഴും യമുനക്ക് വല്ലാത്തൊരസ്വസ്ഥത തോന്നി.. ഈ രാത്രി ഏത് പൂജക്കാണെങ്കിലും അവരോട് വരാൻ പറയാൻ പാടില്ലായിരുന്നു..ഇന്നിവിടെ ഒരു പൂജ നടക്കുന്ന വിവരം പുറത്തൊരു മനുഷ്യനറിഞ്ഞിട്ടില്ല.. അയൽക്കാർക്ക് പോലുമറിയില്ല.. ഭർത്താവിനെ അറിയിക്കാൻ മാർഗവുമില്ല..
തന്നെ എന്തേലും ചെയ്ത് അവര് പോയാ ആരറിയും… ?.
ആ തിരുമേനിയുടെ നോട്ടം വല്ലാത്തതാണെന്ന് അവിടെച്ചെന്നപ്പഴേ തോന്നിയതാണ്..അത് പിന്നെ തന്നെപ്പോലെ ഒരു സ്ത്രീയെ കണ്ടാൽ പുരുഷന്മാർ നോക്കും..പക്ഷേ ഇവിടെ വന്നപ്പോ തൊട്ട് അയാളുടെ നോട്ടം താൻ ശ്രദ്ധിക്കുന്നുണ്ട്.. ഒരു തരം ആർത്തി..ആ ശിഷ്യന്റെ നോട്ടമാണെങ്കിൽ ആക്രാന്തമാണ്.. ഇത് വേണോന്ന് യമുന വീണ്ടും ചിന്തിച്ചു..
പെണ്ണ് പിടിയന്മാരായ മന്ത്രവാദികളെപ്പറ്റിയൊക്കെ ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്.. പൂജക്ക് വന്ന് സ്ത്രീകളെ പീഡിപ്പിച്ചതിനെ പറ്റി പത്രത്തിലും വായിച്ചിട്ടുണ്ട്.. ഇവർ അത്തരക്കാരാണോ… ?.