ഇതെല്ലാം പവിത്രൻ തിരുമേനി ഒറ്റനോട്ടത്തിൽ വിലയിരുത്തിയ കാര്യമാണ്..ഇതൊന്നും നിരന്തര പഠന ഗവേഷണങ്ങളിലൂടെ അയാൾ സ്വായത്തമാക്കിയ കഴിവല്ല..അങ്ങ് വെച്ച് കാച്ചും.. ചെലത് ശരിയാവും, ചെലത് ശരിയാവില്ല.. ശരിയാവാത്തത് ശരിയാക്കാനും തിരുമേനിക്കറിയാം..
“തിരുമേനീ… വീട് വരെ വിൽക്കേണ്ട അവസ്ഥയിലാ…രക്ഷിക്കണം…”..
പവിത്രൻ തിരുമേനി ഉള്ളിൽ പൊട്ടിച്ചിരിച്ചു..നോം പറഞ്ഞത് അച്ചട്ടായിരിക്ക്ണു..
അത് പറഞ്ഞത് ആ സ്ത്രീയാണ്.. വീണക്കമ്പിയുടെ കമ്പനം പോലൊരു ശബ്ദമാണയാൾ കേട്ടത്..ആ സ്വരത്തിലെ കാമക്കാറ്റേറ്റ് തിരുമേനിയൊന്ന് പുളഞ്ഞു..
“രണ്ടാളും പേര് പറയൂ…”..
“എന്റെ പേര് യമുന… ഇത് രവീന്ദ്രൻ…”.
സ്ത്രീ തന്നെയാണ് പരിചയപ്പെടുത്തിയത്.., വീണ്ടും ആ കാമക്കാറ്റ് അയാൾക്കേറ്റു.. പുരുഷൻ വാടിക്കുഴഞ്ഞിരിക്കുകയാണ്..
“എന്താ യമുനാ ശരിക്കും പ്രശ്നം… ?.
തുറന്ന് പറഞ്ഞോളൂ… എല്ലാത്തിനും നോം പരിഹാരം കാണാം…”..
യമുനയെന്ന സൗന്ദര്യധാമത്തെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു..
“നല്ല ബിസിനസൊക്കെ ഉണ്ടായിരുന്നു തിരുമേനീ… എല്ലാം നശിച്ചു… ഇപ്പോ കടം കൊണ്ട് നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയാ… തിരുമേനി ഞങ്ങളെ രക്ഷിക്കണം…”..
തൊഴുത് കൊണ്ട് യമുന പറഞ്ഞു..
“എന്തായിരുന്നു ശരിക്കും
ബിസിനസ്… ?”..
“സെക്കൻ ഹാന്റ് വണ്ടികളുടെ കച്ചവടമായിരുന്നു… നല്ല ബിസിനസ് ഉണ്ടായിരുന്നതാ…നൂറോളം വണ്ടികളൊക്കെ ഗാരേജിലുണ്ടായിരുന്നു… ഒറ്റയടിക്കാ ബിസിനസ് തകർന്നത്… ഇപ്പോ എല്ലാം പോയി… ഇനി വീട് മാത്രമേ പോവാനുള്ളൂ…”..