“ ഇവിടെ ഇറങ്ങുന്നിടത്ത് അര വരെ വെള്ളമുണ്ട്… നടുവിലേക്ക് പോയാൽ രണ്ടാൾക്ക് വെള്ളമുണ്ടാവും… “..
യമുന പറഞ്ഞു..
“ഉം… പുഴയിലിറങ്ങിയാൽ വളരെ പതിയയേ സംസാരിക്കാവൂ… വെളളത്തിൽ നിന്ന് സംസാരിച്ചാൽ അത് ദൂരേക്ക് കേൾക്കും… ഈ കർമം മറ്റൊരാളറിയാൻ പാടില്ല…”..
അവർ പുഴക്കരയിലെത്തി.. നല്ല നിലാവുണ്ട്.. ഇടക്ക് നിലാവ് മറയുന്നുമുണ്ട്..
“എല്ലാരും വെളിച്ചം കെടുത്തിക്കോളൂ…”.
പവിത്രൻ ടോർച്ച് ഓഫാക്കിക്കൊണ്ട് പറഞ്ഞു..യമുനയും വെളിച്ചം കെടുത്തി.. കുഞ്ഞാപ്പു യമുനയുടെ ദേഹത്തേക്കൊന്ന് അടിച്ചതിന് ശേഷമാണ് കെടുത്തിയത്..
“യമുനാ… കൂടോത്രം ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് അത് നശിപ്പിക്കാൻ… പ്രത്യേകിച്ച് ഇതൊരു ദുർമന്ത്രവാദി ചെയ്ത കൂടോത്രമാണ്…ഘോരമായ ശത്രു നശീകരണ മാന്ത്രമാണിതിൽ ഉപയോഗിച്ചിട്ടുളത്… അതിനെ നശിപ്പിക്കാൻ അതിലും കൂടിയ മന്ത്രം വേണം… ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വെളളത്തിൽ നിൽക്കേണ്ടിവരും…”..
പവിത്രൻ, യമുനയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി..അവൾ തലയാട്ടി..
“നിങ്ങൾ വെള്ളത്തിലേക്കിറങ്ങിക്കോളൂ… ഇവിടെ നിന്നഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വെള്ളത്തിലിറങ്ങി അഴിച്ചാലും മതി… “..
യമുനക്കൊന്നും പറയാനില്ലായിരുന്നു..
അവൾ തോർത്ത് മുണ്ടും മൊബൈലും കരയിൽ വെച്ച് പതിയെ വെള്ളത്തിലേക്കിറങ്ങി.. അധികം തണുപ്പൊന്നുമില്ല..
“അഴിച്ചോളൂ…”..
ആക്രാന്തം പണിപ്പെട്ടടക്കി പവിത്രൻ പറഞ്ഞു.. യമുന മനസ് കൊണ്ട് തയ്യാറെടുത്തിരുന്നു.. ഈ കൂടോത്രം നശിപ്പിക്കാൻ എന്ത് ചെയ്യാനും അവളൊരുക്കമായിരുന്നു.. ഈ ദാരിദ്ര്യം പിടിച്ച ജീവിതം അവൾക്ക് മരണസമാനമായിരുന്നു..