യമുന ഇടക്ക് ഭർത്താവിനെ നോക്കുന്നുണ്ട്.. ഇയാളാണിതിന് ഉത്തരവാദി എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ട്..
“ഓം… ഹ്രീം… സ്വാ…. ദേവീ…..”..
പവിത്രൻ തിരുമേനി ഉച്ചത്തിലൊരു മന്ത്രം ചൊല്ലി.. പിന്നെ കണ്ണടച്ചിരുന്ന് എന്തോ ധ്യാനിച്ചു.. കണ്ണടച്ചിരിക്കുകയാണെങ്കിലും തന്റെ മുന്നിലിരിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യം അയാൾ അകക്കണ്ണിൽ കാണുന്നുണ്ട്..
എന്ത് പരിഹാരമാണ് ഇവർക്ക് പറഞ്ഞ് കൊടുക്കുക എന്നാണയാൾ ചിന്തിച്ചത്.. മന്ത്രം ചൊല്ലുന്നില്ലെങ്കിലും ഏതോ ഘോരമന്ത്രം ഉരുവിടുന്നത് പോലെ അയാൾ ചുണ്ടനക്കുന്നുണ്ട്..
“ ഉം… ഇത് ശത്രുദോഷമാണ്… ആരേലും പ്രത്യക്ഷത്തിൽ ശത്രുക്കളായുണ്ടോ…?”..
പവിത്രൻ എല്ലാം ചോദിച്ചത് യമുനയോടാണ്..രവീന്ദ്രനെ അയാൾ നോക്കിയതേ ഇല്ല…
“അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല തിരുമേനീ… “..
“ എന്നാ ഉണ്ട്… നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ഒരു ശത്രു നിങ്ങൾക്കുണ്ട്… അയാൾ നിങ്ങൾക്കെതിരിൽ നന്നായി പണിയെടുത്തിട്ടുണ്ട്… “..
തിരുമേനി വെച്ചടിച്ചു…യമുനയും രവീന്ദ്രനും പരസ്പരം നോക്കി..അങ്ങിനെ ഒരു ശത്രു ഉള്ള കാര്യം അവർക്കറിയില്ലായിരുന്നു..
“ പരിഹാരമില്ലേ തിരുമേനീ… ?”..
ക്ഷീണിച്ച സ്വരത്തിലത് ചോദിച്ചത് രവീന്ദ്രനാണ്.. ഇത് ശത്രുവിന്റെ പണിയൊന്നുമായിരിക്കില്ല.. ഈ മണകുണാഞ്ചന്റെ പിടിപ്പ് കേടായിരിക്കുമെന്നാണ് പവിത്രന് തോന്നിയത്..
“പരിഹാരണ്ട്… നോമിന്റടുത്ത് എല്ലാറ്റിനും പരിഹാരണ്ട്… ആരായാലും കടുത്ത പ്രയോഗാ ചെയ്തേക്കുന്നേ..