“ബുദ്ധിമുട്ടാവും… ഇത് രാത്രി ചെയ്യേണ്ട പൂജയാ…”..
“ അതിനെന്താ തിരുമേനീ… അവിടെ എല്ലാം ഒരുക്കിത്തരാം…”..
യമുന നിർബന്ധപൂർവ്വം അയാളെ ക്ഷണിച്ചു..
“ വീട്ടിൽ മറ്റാരൊക്കെയുണ്ട്… ?”..
“ഇപ്പോ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ… “..
“കുട്ടികൾ…?”..
ഇനിയും ഉടഞ്ഞിട്ടില്ലാത്ത യമുനയുടെ ശരീരം നോക്കി തിരുമേനി ചോദിച്ചു..
“രണ്ട് പേരുണ്ട്…രണ്ടാളും ഊട്ടിയിൽ പഠിക്കുകയാ… പക്ഷേ… ഈ വർഷത്തെ ഫീസടച്ചിട്ടില്ല… എപ്പഴാ അവർ തിരിച്ചയക്കുകാന്നറിയില്ല… “..
വല്ല സർക്കാർ സ്കൂളിലും പഠിപ്പിച്ചാ പോരായിരുന്നോന്ന് പവിത്രൻ മനസിൽ ചോദിച്ചു..
അപ്പോ വീട്ടിൽ വേറാരുമില്ല.. ഈ കിഴങ്ങനും ഈ വെടിമരുന്നും മാത്രമേ ആ വീട്ടിലുള്ളൂ.. ദേവ്യേ… എല്ലാം അവിടുത്തെ കടാക്ഷം..
“ശരി… നിങ്ങളുടെ അവസ്ഥയെല്ലാം അറിഞ്ഞ സ്ഥിതിക്ക് നോം വരാം… അങ്ങിനെ പുറത്ത് പോയുളള പൂജയൊന്നും നോം ചെയ്യാറില്ല്യ… ഇതിപ്പോ… വരാതിരിക്കാൻ വയ്യല്ലോ…”..
യമുനയെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു..
“ ചാർത്തൊന്നും നാം തരണില്യ… എല്ലാം നാം തന്നെ വരുമ്പോ അങ്ങടെത്തിക്കാം… ദിവസം നോം പിന്നെപ്പറയാം… ഏതായാലും വൈകില്യ… ആ നമ്പറും അഡ്രസും ഈ പേപ്പറിലെഴുതിക്കോളൂ…”..
അയാൾ ഒരു പേപ്പറും പേനയും ചൂണ്ടിക്കാണിച്ചു..യമുന അതെടുത്ത് അതിൽ നമ്പറെഴുതി..
“ഈ നമ്പർ…?”..
“എന്റേതാ തിരുമേനീ… കടക്കാരെ പേടിച്ച് ഇങ്ങേരിപ്പോ ഫോണൊന്നും ഉപയോഗിക്കാറില്ല…”..