ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Posted by

ഫോണില്‍, ഗ്യാലറിയില്‍ അവ പരിശോധിക്കുന്നത് അത്ര സുഖകരമല്ല.

അര മണിക്കൂറെടുത്തു എല്ലാ ഡോക്യുമെന്‍റ്റുകളും പി ഡി എഫ് രൂപത്തിലാക്കാന്‍.

താന്‍ കൈവെച്ചത്, അന്താരാഷ്ട്രരഹസ്യങ്ങളുടെ കാര്യത്തില്‍, ഒരു തിമിംഗലത്തിന്‍റെ മേലെ ആണെന്ന് അഫ്രീന് തോന്നി ഓരോ ഫയലിലൂടെയും കടന്നുപോയപ്പോള്‍.

തുര്‍ക്കി -ചൈന മിസൈല്‍ ഡീല്‍, സിന്ധ്- പ്രവിശ്യാ ഗവര്‍ണര്‍ അമേരിക്കയുമായി നടത്തിയ ആയുധ ഇടപാടുകള്‍, ഡിക്ക് ചെനി- ഏരിയല്‍ ഷാരോണിന്‍റെ ഓഷ്യാന ദ്വീപ്‌ സ്വന്തമാക്കല്‍…

ഇതൊക്കെ എപ്പോള്‍ നടന്നു?

അല്‍-ജസീറയും ബി ബിസിയും സി എന്‍ എന്നുമടക്കം ലോകത്തെ വമ്പന്‍ മാധ്യമ ശ്രദ്ധവെട്ടിച്ച് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ലോകത്തെ എത്ര വലിയ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനനങ്ങളിലും മീഡിയ സ്പൈ നെറ്റ് വര്‍ക്ക് സജീവമാണ്.

എന്നിട്ടും!

പെട്ടെന്ന് അവളുടെ കണ്ണുകള്‍ ആറാമത്തെ ഡോക്യുമെന്‍റ്റിലെ ഹെഡ്ഢിങ്ങില്‍ തറഞ്ഞു.

ഇന്ത്യ ടൈംസ്‌: ജയന്തി മേത്ത – ഇര്‍ഷാദ് റാവുത്തര്‍.

അവളുടെ ഇടനെഞ്ച് മിടിച്ച് തരിച്ചു.

ശ്വാസം നിലയ്ക്കുന്ന അനുഭവം!

അല്ലാഹ്!

അവള്‍ മന്ത്രിച്ചു.

എന്താണിതില്‍?

മിടിയ്ക്കുന്ന ഹൃദയത്തോടെ അവള്‍ ആ ഫയലിലൂടെ കണ്ണുകളോടിച്ചു.

ഓരോ ലൈന്‍ പിന്നിടുമ്പോഴും അവളില്‍ ഉദ്വേഗം വര്‍ധിച്ചു.

അവസാനം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അഫ്രീന്‍റെ മനസ്സില്‍ ഉറച്ച ചില തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നു.

***********************

ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറക്ക്റ്ററുടെ ഓഫീസ്.

എഫ്സ്റ്റീന്‍ ഫയലുകളെപ്പറ്റി പ്രിന്‍സിപ്പല്‍ കറസ്പ്പോണ്‍ഡെന്‍റ്റ് ശിവ്റാം റെഡ്ഢി തയാറാക്കിയ എഡിറ്റോറിയലിലെ വാക്കുകള്‍ കണ്ണുകള്‍ നട്ടിരിക്കയായിരുന്നു, ജയന്തി മേത്ത.

Leave a Reply

Your email address will not be published. Required fields are marked *