പ്രവാസി [ജോൺ എബ്രഹാം]

Posted by

​പിറ്റേദിവസം വൈകുന്നേരം വരെ ഈ അവസ്ഥ തുടർന്നു. അഷ്‌റഫിന്റെ മുഖത്തെ ആ ഒരു ഭാവം കണ്ട് കാര്യങ്ങൾ ഏകദേശം പിടികിട്ടിയത് അവന്റെ അമ്മായിയപ്പനാണ്. പച്ചയായ മനുഷ്യൻ, മരുമകന്റെ അധ്വാനത്തോടും സ്നേഹത്തോടും വലിയ ബഹുമാനമുള്ള ആൾ. വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ എല്ലാവരെയും ഒന്ന് നോക്കി ഗൗരവത്തിൽ പറഞ്ഞു:

​”എല്ലാവരും ഒന്ന് കേൾക്കണം… അഷ്‌റഫ്‌ രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ വന്നതാണ്. അവന് എന്റെ മകളോട് കുറച്ച് സ്വകാര്യമായി സംസാരിക്കാനും സമയം ചെലവഴിക്കാനും ഒക്കെ കാണും. നമ്മളെല്ലാവരും ഇവിടെ ഇങ്ങനെ കൂടിയിരുന്നാൽ അവർക്ക് അതിന് പറ്റില്ല. അതുകൊണ്ട് ഇന്ന് എല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിക്കുക. ഇവർ കുറച്ചു നേരം സമാധാനമായി ഒന്ന് ഇരിക്കട്ടെ.”

​അമ്മായിയപ്പന്റെ ആ തുറന്നുപറച്ചിൽ കേട്ടതും അഷ്‌റഫിന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി! തെസ്നി ആണെങ്കിൽ നാണം കൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു. എങ്കിലും അവളുടെ ഉള്ളിലും ഒരു ആശ്വാസമായിരുന്നു; കുറെ കാത്തിരിപ്പിന് ശേഷം തന്റെ  ഇക്കയുടെ കൂടെ ഒന്ന് സ്വതന്ത്രമായി ഇരിക്കാമല്ലോ.

​ബന്ധുക്കളെല്ലാം ഓരോരുത്തരായി പടിയിറങ്ങി. കാറുകൾ ദൂരേക്ക് മറയുന്നതും നോക്കി അഷ്‌റഫ് ഉമ്മറത്ത് നിന്നു. മുറ്റത്തെ ആ തെങ്ങോലകൾക്കിടയിലൂടെ കാറ്റ് മൂളി വന്നു. അവസാനത്തെ ആളും പോയി വാതിലടച്ചതും അഷ്‌റഫ് അകത്തേക്ക് തിരിഞ്ഞു. വീടിനുള്ളിൽ ഇപ്പോൾ ഒരു വല്ലാത്ത നിശബ്ദതയാണ്.

​അടുക്കളയിൽ പണികൾ ഒതുക്കുകയായിരുന്നു തെസ്നി. അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. അഷ്‌റഫ് സാവധാനം അടുക്കളയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *